ക്രൂരതകാട്ടി വിധി, ഇരുവൃക്കകളും തരാറിലായി കൃഷ്ണദാസ് കരുണ തേടുന്നു…

Written by

ഉന്നതപഠനത്തിന്റെ പടിവാതിൽക്കലാണ് കൃഷ്ണദാസ് അശോകിന്റെ ജീവിതത്തിൽ വിധി ക്രൂരമായി ഇടപെടുന്നത്. െഎെഎടി പ്രവേശനത്തിന് യോഗ്യത നേടിയ ഘട്ടത്തിൽ ഇരുവൃക്കകളും തരാറിലായി പഠനം മുടങ്ങി. എങ്കിലും തളരാതെ പൊരുതി മുന്നേറുന്ന ഈ ചെറുപ്പക്കാരൻ ഇന്ന് ഗണിതശാസ്ത്രത്തിൽ ഗവേഷകനാണ്. ഡയാലിസിലൂടെ മാത്രമാണ് കൃഷ്ണദാസിന്റെ ജീവിതം നിലനിൽക്കുന്നത്. വൃക്ക മാറ്റിവയ്ക്കാനാതെ അധികകാലം മുന്നോട്ടു പോകാനാവില്ല എന്ന സ്ഥിതിയില്‍ പകച്ചു നില്‍ക്കുകയാണ് ഈ മുപ്പതുകാരന്റെ കുടുംബാംഗംങ്ങളും സുഹൃത്തുക്കളും.

കുന്നംകുളം നഗരസഭ 32-ാം വാർഡ് ആടാട്ടുപറമ്പിൽ‍ കൃഷ്ണദാസ് സമർഥനായ വിദ്യാർഥിയായിരുന്നു. സാമൂഹികകാര്യങ്ങളിലും സജീവമായിരുന്ന അദ്ദേഹം സാഹിത്യആസ്വാദകനും. 2013ല്‍ ഹൈദരബാദ് ഐ ഐ ടിയില്‍  ബിരുദാനന്തരബിരുദത്തിന് പ്രവേശനം നേടിയ സമയത്ത് രോഗാവസ്ഥയെത്തുടർന്ന് നാട്ടിലേക്ക് മടങ്ങി. അമ്മയുടെ വൃക്ക മാറ്റിവച്ചെങ്കിലും അത് വിജയകരമായില്ല. തുടര്‍ന്ന് ഡയാലസിസ് അടക്കമുളള ചികിത്സയിലേക്ക് മാറുകയായിരുന്നു.

Article Tags:
· · ·
Article Categories:
Health

Leave a Reply

Your email address will not be published. Required fields are marked *